സിദ്ധാശ്രമം
മാലി
ഗാസ
*ഗാസ*
കനലാണ് മണ്ണിൽ
വിറകു കഷ്ണങ്ങൾ കൂട്ടിയിട്ട്
അണച്ചതല്ല..
ബോംബുകൾ ചിതറിത്തെറിച്ച്
ഉടലെടുത്ത അഗ്നി ഗോളങ്ങളാണ്..
രക്ത നിറത്താൽ
തളിർത്തു പന്തലിച്ചു നിൽക്കുന്നത്
പനിനീർ പൂക്കളല്ല,.
ചുടു രക്ത തളം കെട്ടി
ചുവന്ന വഴിയോരങ്ങളാണ്..
ജീർണിച്ച് കിടക്കുന്നത്
മൃഗമല്ല, പക്ഷിയല്ല, തളിരിലകളല്ല
ചടുലവേരുള്ള വൃക്ഷങ്ങളല്ല,
തളിർത്തുപന്തലിച്ചു
തണലേകാൻ തുനിഞ്ഞ
പിഞ്ചോമനകൾ തൻ
ഉടലും ഉടയാടകളുമാണ്..
ഉടലുകൾ കൂട്ടിയിട്ടെത്
അകലെയല്ല,..
വെളിച്ചം പടരാത്ത
കാടിനുള്ളറകളിലല്ല..
ഒലീവ് മരങ്ങൾ തളിർത്തിരുന്ന
ഗാസയുടെ നെഞ്ചിലാണ്..
കൊന്നുതള്ളിയത്
ഹിറ്റ്ലറല്ല
ഈ യുഗത്തിൽ പിറന്ന
സയണിസ്റ്റ് കണ്ണുകളാണ്..
അകൽമഷ
ശീതകാലം
പാലസ്തീൻ
പനിനീർ പൂക്കൾ
താളുകൾ
യാ ഫുലാൻ
ഒലീവ് മരങ്ങൾ
ഒലീവ് മരങ്ങൾ
ഏ,
കവികളുടെ കാല്പനികതകളേ,
മിഴികളടച്ചു കൊണ്ട്
അന്ധകാരമെന്ന് മൊഴിയുന്നത് നിങ്ങളാണ്,
ചുറ്റിലെരിയുന്നൊരാഗ്നിയെ
മഞ്ഞു കണങ്ങളെന്നു ചൊന്ന്
കണ്ടില്ലെന്നു നടിക്കുന്നതും നിങ്ങളാണ്,..
ഏ കവികളുടെ വിലാപമേ,..
താളുകളിലേക്ക്
അഗ്നിയായി പടർന്നിരുന്ന
നിങ്ങളുടെ വരികളെവിടെ..?
അന്നു പറയനും പുലയനും
ദളിതനും വേണ്ടി
പോരാടിയ നിങ്ങളുടെ തൂലികയെവിടെ..?
നങ്ങേലി ഛേദിച്ച
മുലയേ പരിചയായി മാറ്റിയ
നിങ്ങളുടെ വിപ്ലവമെവിടെ...?
മീശ വെട്ടി താടി വളർത്തിയവൻ്റെ
മുഖം ഭീകരവാദിയായി കണ്ട
നിങ്ങളുടെ നയനങ്ങളെവിടെ..?
മിഴികൾ തുറക്കൂ,..
ഉറക്കം നടിച്ചു കിടക്കുന്ന
ചിന്തകളെ പൊടിതട്ടിയുണർത്തു..
അവസാനത്തെ
ഒലീവ് മരവും പൊഴിയാറയി,..
ചുവന്നു പടർന്നു കിടക്കുന്നത്
പനീർ ദളങ്ങളെല്ല,..
പിഞ്ചുടലുകൾ തൻ ചുടു ചോരയാണ്..
വഴി വക്കിൽ കുമിഞ്ഞു കൂടിയിരിക്കുന്നത്
വിറകു കഷ്ണങ്ങളെല്ല,
ഛേദിച്ചക്കപ്പെട്ട പിഞ്ചു മേനികൾ തൻ
കരങ്ങളാണ്..
കൊന്നു തള്ളിയത്
മീശ വെട്ടി താടി വളർത്തിയവൻ്റെ
കരങ്ങളാൽലെല്ലാ..
ആധുനിക ലോകത്തിൻ
സയണിസ്റ്റു കരങ്ങളാലാണ്..
നിങ്ങളുറങ്ങിക്കൊള്ളൂ,...
ഉറക്കം നടിച്ചുകൊള്ളൂ,..
വിപ്ലവം പടരുകതന്നെ ചെയ്യും..
കരിഞ്ഞുണങ്ങിയ ഒലീവ് മരങ്ങളെല്ലാം ഇരട്ടിയായി തളിർക്കുക തന്നെ ചെയ്യും..
ചുവന്നൊലിച്ച ജോർദാൻ നദിക്കരയിൽ വസന്തം കുമിഞ്ഞു കൂടുക തന്നെ ചെയ്യും..
പിഞ്ചോമനകൾ തൻ പുഞ്ചിരികളാൽ ഖുദ്സ് പുനർജനിക്കുക തന്നെ ചെയ്യും..
അകൽമഷ
.....
നാം
ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤
നിൻ്റെ കഥ
ആഴ്ന്നിറങ്ങിയ വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി ചുറ്റില...
-
പഞ്ചമി പെയ്തൊലിക്കുന്ന ചാറ്റൽ മഴയിൽ ഉമ്മറത്തെ ചെമ്പകച്ചുവട്ടിൽ പതിവുപോലെ ഇന്നും നീല നിറത്തിലുള്ള ചിത്രശലഭം വന്നിരിക്കുന്നു.അവൾ പൂക്കളുട...
-
*ഡിജിറ്റൽ ഇന്ത്യ* ചാർമിനാറിനും, താജ് മഹലിനും വാനം മുട്ടെ ഉയർന്നു നിൽക്കുന്ന വെങ്കൽ ശിലകൾക്കു പിന്നിലും മറഞ്ഞിരിക്കുന്നൊരു ഇന്ത്യയുണ്ട്. തി...
-
ഇരു ഇലകൾ ഇരുളിനെന്തൊരു മനോഹാരിതയാണ്. രാത്രിയുടെ യാമങ്ങളെ പോലും കിനാക്കളിൽ മുഴുകുവാൻ പ്രാപ്തരാക്കുന്നത് ഇരുളിനാഴങ്ങൾ തന്നെയാണ്. ഒന്നു സൂക്ഷ്മ...