*നഗ്ന മനുഷ്യരുടെ സിദ്ധാശ്രമം*
" അമൂല്യമായതെന്നും മൂല്യമുള്ളതല്ല...
മൂല്യമുള്ളതാണെന്ന്
നാം കരുതുന്നതൊന്നും
അമൂല്യമായതല്ല...!! "
മനുഷ്യരെന്നും പുതുമകൾ തേടിയിറങ്ങുന്ന യാത്രക്കാരാനാണ്. കൗതുകങ്ങളും ലക്ഷ്യങ്ങളുമാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. അതുപോലെ ഒരു കൗതുകത്തിന്റെ പിന്നാലെ കുതിച്ച് എത്തിപ്പെട്ടതാണ് ഇവിടെയും.
നാം അമൂല്യമായികാണുന്ന പല വസ്തുക്കളും, വികാരങ്ങളും, അഭിമാനങ്ങളും, ലജ്ജയും, ബന്ധങ്ങളും, നിർവീര്യമാകുന്നത് നമുക്കൊരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്ത കാര്യമാണ്. നമ്മുടെ പല ചിന്തകൾക്കും വിരാമം കുറിക്കുന്ന ഒരു ഇടമാണിത്. ഒരുപക്ഷേ നാം പടത്തിയുയർത്തിയ അനുഭവങ്ങളുടെയും വികാരങ്ങളുടെയും ശ്മശാന ഭൂമിയാവാം ഇവിടം.
ഈ സ്ഥലത്തെക്കുറിച്ച് ആദ്യമായി കേട്ടപ്പോൾ ഇങ്ങനെ ഒരു ഇടം ഒരിക്കലും ഈ കേരളത്തിൽ ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് ഞാൻ കരുതിയത്. പക്ഷേ കൂടുതൽ അടുത്തപ്പോഴാണ് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞത്.
ഒന്ന് ചിന്തിച്ചു നോക്കിയാൽ ശരിയും തെറ്റും വെറും ആപേക്ഷികത മാത്രമാണ്.ഏതൊരു കാര്യത്തിനും രണ്ടു വർഷങ്ങളുണ്ട്. നാം ശരിയായി കരുതുന്ന കാര്യങ്ങൾ മറ്റു പലർക്കും മറ്റു പലയിടങ്ങളിലും തെറ്റായി തോന്നാറുണ്ട്.
കോഴിക്കോട് വടകരയ്ക്ക് സമീപം മനുഷ്യർ നഗ്നരായി താമസിക്കുന്നൊരിടമുണ്ട്. കേൾക്കുമ്പോൾ നിങ്ങൾക്കും തോന്നുന്നില്ലെ..?
അതുതന്നെയാണ് ആദ്യ കേൾവിൻ എനിക്കും സംഭവിച്ചത്.
സിദ്ധാശ്രമം എന്നാണ് ഈ ആശ്രമത്തിന്റെ പേര്. നിറയെ പച്ചപ്പും അതിലുപരി ഏറെ സമാധാന അന്തരീക്ഷം തരുന്ന ഒരു ഇടമാണിത്.
സാധാരണ ആശ്രമങ്ങൾ പോലെ ഇവിടെ സ്വാർത്ഥ താൽപര്യങ്ങൾ പിറവിയെടുക്കുന്ന ആൾദൈവങ്ങളോ, മതങ്ങളോ, ബന്ധങ്ങളോ, ബന്ധനങ്ങളും ഒന്നുമില്ല. ഇവിടം എല്ലാവരും സ്വതന്ത്രരാണ് തുല്യരാണ് സമമാണ്.
1920 ൽ രാമക്കുറിപ്പ് എന്നൊരു പോലീസ് ഉദ്യോഗസ്ഥനാണ് ഈ ആശ്രമത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിൻ്റെ ഭാര്യ അദ്ദേഹത്തോട് ചോദിച്ച നിർവികാരമായ ചോദ്യങ്ങളാണ് ഈ ആശ്രമത്തിലേക്ക് അദ്ദേഹത്തെ വഴിതെളിച്ചത്. അദ്ദേഹം ആ ചോദ്യത്തിന് ഉത്തരങ്ങൾ തേടി പലയിടങ്ങളിലേക്കും അലഞ്ഞു.
നാം തേടുന്നതെന്തോ അത് നമ്മെയും തേടുന്നുണ്ട്. ആ മധുരമായ മൊഴി പോലെ രാമക്കുറിപ്പിനുള്ള ഉത്തരങ്ങൾ തമിഴ്നാട്ടിൽ പളനിയിൽ ഒരു സിദ്ധ സന്യാസിയുടെ രൂപത്തിലാണ് രാമക്കുറിപ്പിൻ്റെ മുന്നിലേക്ക് എത്തിയത്. ആ സിദ്ധ സന്യാസി രാമക്കുറിപ്പിനെയും കൂട്ടി ഇരുൾ പടർന്ന കയറിയ ഒരു ഗുഹക്കുള്ളിൽ നടന്നു. ശേഷം അവിടെ വെച്ച് അദ്ദേഹം രാമക്കുറിപ്പിന് 200 പരം സിദ്ധ രഹസ്യങ്ങളെല്ലാം പഠിപ്പിച്ചു.
അങ്ങനെ രാമക്കുറിപ്പ് ഗുരുവിൻ്റെ നിർദ്ദേശപ്രകാരം ശിവാനന്ദ പരമഹംസ എന്ന പുതിയ പേരും സ്വീകരിച്ച് തൻ്റെ ഗ്രാമത്തിലേക്ക് തിരികെ പോയി. അങ്ങനെ രാമ കുറിപ്പ് സ്ഥാപിച്ച ആശ്രമമാണ് വടകരയിലെ സിദ്ധാശ്രമം.
ഈ ആശ്രമത്തിനുള്ളിൽ എല്ലാ മനുഷ്യരും തുല്യരാണ്. അതിലുപരി ആൺ പെൺ വ്യത്യാസമില്ലാതെ കുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലാവരും നഗ്നരാണ്. പുറമേ നിന്നുള്ളവർക്ക് മാത്രമാണ് അതൊരു കൗതുകമായി തോന്നുന്നത്. ഇതിൽ ജനിച്ചുവളരുന്ന കുട്ടികൾ തുടക്കം മുതൽ മറ്റുള്ളവരെ കാണുന്നത് നഗ്നരായിട്ടാണ്. അങ്ങനെ വളർന്നുവന്നൊരു തലമുറ അവർക്ക് ശരീരം എന്നത് ഒരു കൗതുകമായി തോന്നുന്നില്ല.
ഇവിടുത്തെ ഓരോ നിയമങ്ങളും രാമക്കുറിപ്പ് രചിച്ച സിദ്ധവേദം എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ്.
ഇവിടെയുള്ള ഓരോ മനുഷ്യർ തങ്ങളുടെ 24 മണിക്കൂറും മൂന്നു ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.
എട്ടുമണിക്കൂർ ജോലി കൃഷിയും മറ്റു പണികളും, എട്ടു മണിക്കൂർ ജപം, എട്ടു മണിക്കൂർ വിശ്രമം,
എടുത്തു പറയാനുള്ള കാര്യം ഇവർ ആശ്രമത്തിനുള്ളിൽ മാത്രമാണ് പരിപൂർണ്ണ നഗ്നരാവുകയുള്ളൂ. ആശ്രമത്തിന് പുറത്ത് കൃഷിയിടങ്ങളിൽ പുരുഷന് ഒരു മുണ്ടും സ്ത്രീകൾക്ക് ഒരു മുണ്ടും മാറുമറയ്ക്കാനുള്ള ഒരു വസ്ത്രവുണ്ട്.
ഇവിടെ ആർക്കും ആരെയും പ്രാപിക്കാം ബന്ധപ്പെടാം, കൂടെയുള്ള ആളുടെ സമ്മതമുണ്ടാകണമെന്നു മാത്രം. സാധാരണ മനുഷ്യരെപ്പോലെ ലൈംഗികത ഇവർക്കിടയിൽ രഹസ്യമായി ചെയ്യേണ്ട ഒരു പ്രവർത്തനമല്ല. അതിന് യാതൊരു മറയുമില്ല. ആശ്രമത്തിനുള്ളിൽ പൊതുസ്ഥലത്ത് വെച്ചാണ് ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്.
അതിനുശേഷം ഇരുവർക്കും യാതൊരു വിധത്തിലുള്ള കുറ്റബോധം, തോന്നാൻ പാടില്ല. അതും അവിടെ ഒരു നിയമമാണ്.
ബന്ധത്തിൽ പിറവിയെടുക്കുന്ന കുട്ടി മൂന്ന് വയസ്സ് വരെ ആശ്രമത്തിലും, അതിനുശേഷം ആശ്രമത്തിന്റെ ഒരു വിദ്യാലയത്തിലുമാണ് താമസിക്കുന്നത്. എസ്എസ്എൽസി പഠനം വരെ കുട്ടികൾക്ക് അവിടെ തുടരാം. പരീക്ഷ എഴുതൽ അനുവദനീയമല്ല. അതിനുശേഷം തിരികെ ആശ്രമത്തിലേക്ക്. പിന്നീട് മറ്റുള്ളവർക്കുള്ള അതേ നിയമങ്ങൾ തന്നെയാണ് ആ കുട്ടിക്കും.
ഇവരുടെ ഉറക്കം മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തമാണ്. എല്ലാവരും നഗ്നരായി കൊണ്ട് ഒരാൺപെൺ അനുപാതത്തിലാണ് കിടത്തം. ദിവസം ക്രമം മാറി മറി വരും.
രാവിലെ മൂന്ന് മണിക്കാണ് ഉണരേണ്ടത്. അങ്ങനെ കൗതുകങ്ങളുടെ ഒരു കലവറ തന്നെയാണ് സിദ്ധാശ്രമം. മുകളിൽ പറഞ്ഞുവല്ലോ ഇവിടെ ബന്ധങ്ങൾക്ക് പ്രസക്തിയില്ല. വിവാഹമില്ല. അച്ഛനും വ്യത്യാസമില്ല, അച്ഛനും മകളും സ്വയം ആരാണെന്ന് അറിയുന്നില്ല. അന്യോന്യം അവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു.
കാരണം ഇവിടം ബന്ധങ്ങൾക്ക് പ്രസക്തിയില്ല.
അനുഭവങ്ങളുടെ ഒരു കലവറയാണ് ഇവിടം..
നമ്മുടെ ചിന്തകളുടെയും ബന്ധങ്ങളുടെയും വികാരങ്ങളുടെയും ശ്മശാനമാണ് ഇവിടം..
ഇവിടം പിതാവിന്റെയും മാതാവിൻ്റെയും ലാളനങ്ങളില്ല.
എൻ്റെ ചോരയെന്ന് മനുഷ്യർ അഭിമാനത്തോടെ പറയുന്ന ബന്ധങ്ങളില്ല..
തളച്ചിടുന്ന ബന്ധനങ്ങളില്ല..
മറക്കേണ്ട ഉടലുകൾ ഇല്ല..
ഉടുക്കേണ്ട ഉടയാടകളില്ല..
ഇവരുടെ കണ്ണിൽ ഇവർ പരിപൂർണരാണ്.
© അകൽമഷ
No comments:
Post a Comment