ഋതുക്കൾ


ഋതുക്കൾ 

ഉപകാരമില്ലാത്ത 
ഉപാധികൾ എന്തിനാണ് പ്രിയേ.?
കലഹത്തിന്റെ 
തേരിലേക്ക് വഴിതെളിക്കാനോ..?
അതോ വിരഹത്തിന്റെ 
ഗർത്തങ്ങളിലേക്ക്
നമ്മേ തള്ളിയിടാനോ..?

അകലെ തളിർത്ത 
പ്രണയം ആരാമത്തിലേക്ക് 
നമുക്ക് പറന്നടുക്കാം.
ദളങ്ങൾ വിടർത്തിയ 
പൂക്കളെപ്പോൽ 
പ്രണയം പടർത്തി 
നമുക്കവിടെ തുളുമ്പി നിൽക്കാം,.

വസന്തകാലം പടിയിറങ്ങിയാൽ 
പൂക്കളേ പോൽ
നമുക്ക് പിന്നെയും അന്യരാവാം..!! 
അടുത്ത ഋതുവിന്റെ വരവിനായി
വീണ്ടും നമുക്ക് കാത്തിരിക്കാം..

        അകൽമഷ

തൂവെള്ള പൂക്കൾ


തൂവെള്ള പൂക്കൾ

യാ ഫുലാൻ,.
നീയാന്ന്  നെറുകയിൽ ചൂടിയ
നിൻ മുടിയിഴകൾ തൻ 
ഗന്ധമുള്ള തൂവെള്ളപ്പൂക്കളെല്ലാം
ഇന്നു തല കീയായ് 
പൊഴിഞ്ഞിരിക്കുന്നു.

ആ കുറ്റി പൂക്കൾ 
മലിനമായ ആ ചതുപ്പ് നിലങ്ങളെ 
തൂവെള്ള നിറത്താൽ 
മനോഹരമാക്കിയിരിക്കുന്നു..
ചിത്രശലഭങ്ങൾ ചെടികളിൽനിന്നകന്ന് 
ആരാമമെന്നു കരുതി 
പൊഴിഞ്ഞു വീണ തൂവെള്ള പൂക്കളെ
മതി വരുവോളം ചുംബിക്കുന്നു.

ദിനങ്ങൾ കഴിഞ്ഞിട്ടും 
ദളങ്ങൾ ചുളിയാതെ 
വശ്യമായി  കിടക്കുന്ന പൂക്കളെ
ദേശാടനപ്പക്ഷികൾ 
ആശ്ചര്യപൂർവ്വം നോക്കുന്നു..

സഖേ, 
എൻ്റെ ചിന്തകളിൽ പോലും 
ഒരിക്കലും പൊഴിയാത്ത 
ഹരിത വസന്തം സമ്മാനിച്ചവളേ,
എന്നും ആഞ്ഞു വീശുന്ന 
കാറ്റിനലകൾ 
തൂവെള്ള നിറത്തിൽ ഭംഗി കണ്ടു 
ചതുപ്പു നിലങ്ങളിൽ 
നിന്നകന്നു  പോവുന്നത്
നീയറിയുന്നില്ലെ

പ്രിയപ്പെട്ടവളേ,.

വട്ടമിട്ടു പറക്കുന്ന ശലഭങ്ങൾക്കും 
വീശിയകലാൻ മടിച്ച
മന്ദമാരുതനും ഇന്നുമറിയില്ലല്ലോ,
പൊഴിഞ്ഞു വീണ 
തൂവെള്ള പൂക്കളെല്ലാം 
കുമിഞ്ഞു മൂടിക്കിടക്കുന്നത് 
നിന്റെ കുഴിമാടത്തിനു 
മീതെ യാണെന്ന്.
വസന്തം പടിയിറങ്ങിയീട്ടും
ദളങ്ങൾ ചുളിയാതെ 
അവയെ നിത്യ വസന്തമാക്കിയത്
നിൻ്റെ ഹൃദയത്തെ കാർന്നുതിന്ന മണൽത്തരികളാണെന്ന്.

       അകൽമഷ

ഖുദ്സ്


ഖുദ്സ് 

ഇനിയും പെയ്യാതെ 
പുകക്കാറിനാൽ 
പരിണമിച്ച കരിമേഘങ്ങളിത
ഖുദ്സിൻ്റെ വാനിൽ നിന്ന് 
പടിയിറങ്ങിയിരിക്കുന്നു..

ദീനരോധനങ്ങളും 
വിലാപങ്ങളും നിറഞ്ഞ 
ഖുദ്സിലിത 
വസന്തം പടർന്നു തുടങ്ങിയിരിക്കുന്നു.

കരിഞ്ഞുണങ്ങിയ 
ഒലീവ് വൃക്ഷങ്ങളിലിത
തളിരിലകൾ മുളപ്പൊട്ടിയിരിക്കുന്നു..

രക്തക്കറകൾ ചാലിട്ടൊഴുകിയ
വഴിയോരങ്ങളിലിത 
ചെറു പുഷ്പങ്ങൾ 
ദളങ്ങൾ വിരിക്കുന്നു..

ചുഞ്ചിരികളും 
കൊലുസടികളുമായി 
ഗാസ അതിൻ്റെ 
സുവർണ്ണ നിമിഷങ്ങളെ 
വരവേൽക്കാൻ 
ഒരുങ്ങി നിൽക്കുന്നു..

വിടർന്ന റയ്ഹാൻ
പുഷ്പങ്ങൾക്ക് മുകളിൽ
അകലെ മേഘങ്ങൾക്കപ്പുറം
ഛേദിക്കപ്പെട്ട കരങ്ങളും,
ചിതറിത്തെറിച്ച 
ചെറുമേനികളുമായി 
പിഞ്ചുടലുകൾ 
പിന്നെയും പുഞ്ചിരിക്കുന്നു..

അവർക്ക് നടുവിൽ
ചുരുട്ടിപ്പിടിച്ച മുഷ്ടിയും
കുനിയാത്ത നട്ടല്ലുമായി  
ഒരു വൃദ്ധൻ വീണ്ടും ഓർമ്മപ്പെടുത്തുന്നു.
" ജൂതർ അവർ 
വാക്കു പാലിക്കാത്തവരാണെന്ന് "

          അകൽമഷ

ഇനിയും മരിക്കാത്ത റേസിസം

*ഇനിയും മരിക്കാത്ത റേസിസം*
കാലഘട്ടം എത്ര വളർന്നെന്നു പറഞ്ഞാലും മനുഷ്യനെത്ര പുരോഗമിച്ചു എന്നു വീരവാദം മുഴക്കിയാലും, ഇനിയും പരിണമിക്കാത്ത ചിന്തകളുടേയും വികാരങ്ങളുടെയും കറപുരണ്ട   തടവറ തന്നെയാണ് മനുഷ്യൻ്റെ ഉള്ളറകൾ.
അതിനേറ്റവും വലിയ ഉദാഹരണം തന്നെയാണ് റേസിസം അഥവ വർണ്ണവിവേചനം. എത്ര വിദ്യാസമ്പന്നരായാലും, മതമൗലികത കൊണ്ട് തേജസുള്ളവനാണെന്ന് വാചാലരായാലും 
റേസിസത്തിൽ നിന്ന് മുക്തിനേടി പരിണമിച്ച ഹൃദയം ഇന്നീ മണ്ണിൽ പിറന്നിട്ടില്ലെന്നു തന്നെ പറയാം.

     റേസിസത്തിന്റെ ആദ്യ പഠനം ഉറ്റവരി നിന്നാണ്. വീട്ടിലെ കൊച്ചു കുട്ടികളിൽ വെളുത്ത് നമ്മുടെ ഭാഷയിൽ സുന്ദരിയായ അല്ലെങ്കിൽ സുന്ദരനായ കുട്ടികളോട് മറ്റുള്ളവർക്ക് ഒരു അനുകമ്പയും ലാളനയും കൂടുതലാണ്. അവിടെനിന്നാണ് സൗന്ദര്യത്തിൻ്റെ ആദ്യപാഠവും റേസിസത്തിൻ്റെ ആദ്യപടിയും തുടങ്ങുന്നത്. 
ഒരു കൊച്ചു കുട്ടിയുടെ കൈകളിൽ  കറുത്ത മനുഷ്യന്റെയും ഒരു വെളുത്ത മനുഷ്യന്റെയും ചിത്രങ്ങൾ കൊടുത്തതിനു ശേഷം ഇതിലാർക്കാണ് സൗന്ദര്യം കൂടുതലെന്ന് ചോദിച്ചാൽ തീർച്ചയായും ആ പിഞ്ചു കുഞ്ഞു പോലും തിരഞ്ഞെടുക്കുന്നത് ആ വെളുത്ത തൊലിയുടെ ഉടമയെയായിരിക്കും. അത് വിദ്യാലയങ്ങൾ സമ്മാനിക്കുന്ന സൗന്ദര്യത്തിൻ്റെ പൂർത്തീകരണത്തിൻ്റെ ഫലമാണ്. ഇങ്ങനെ വളർന്നു വരുന്ന മനുഷ്യൻ വർണ്ണ വിവേചനത്തിൽ കൂട്ടുനിൽക്കുന്നതിൽ യാതൊരു അത്ഭുതവും തോന്നാനില്ല. 

   ഞാൻ പലപ്പോഴായി ആലോചിക്കാറുണ്ട്.
ആരാണ് ഈ സൗന്ദര്യത്തിന് നിർവചനം നൽകിയത്. ആരാണ് നിറങ്ങളെ ക്രമാതീതമായി തിട്ടപ്പെടുത്തിയത്. ആരാണ് ഭംഗിയെയും ആ ഭംഗിയെയും വേർതിരിച്ചത്. ഒരുപക്ഷേ തുടക്കം അതിൽ നിന്നാവാം അല്ലെങ്കിൽ അവരിൽ നിന്നാവാം. അതിന്റെ ഏറ്റവും വലിയ വാഹകരും പങ്കാളികളുമാണ് കവികൾ. റേസിസത്തിൻ്റെ പടയാളികൾ എന്നു തന്നെ പറയാം. കവിതകളിലൂടെ സൗന്ദര്യത്തെയും പെണ്ണിനേയും നിറത്തേയും വർണ്ണിച്ചു അവർ എത്ര കൗശലമായിട്ടാണ് വർണ്ണ വിവേചനം നടത്തുന്നത്. 
പിന്നെ കുറച്ച് ഫെമിനിസ്റ്റ് കൊച്ചമ്മമാരും സാമൂഹിക നിരീക്ഷന്മാർ എന്നു പറയുന്ന തിരു വാണങ്ങളുമുണ്ട്. ദൃശ്യമാധ്യമങ്ങളിൽ വന്നു കറുത്തവനു വേണ്ടി പോരാടുന്നു എന്ന് സ്വയം പറയുവാൻ.
നോക്കൂ,
വർണ്ണ വിവേചനത്തിനെതിരെ പോരാടുന്ന അവരും 
അവരുടെ കവിൾ തടങ്ങളിൽ ചായം പൂശിയവരാണ്. അവരുടെ അധരങ്ങളെ ചുവപ്പിച്ചവരാണ്. അവരുടെ മുടി ഇഴകൾക്ക് നിറം ചാർത്തിവരാണ്. അവർക്കുള്ളിൽ പോലും മുൻപൊരിക്കൽ ആരൊക്കെയോ തറച്ചു കയറ്റിയ സൗന്ദര്യത്തിന്റെ ഒരു ബോധമുണ്ട്. മുടി ചുരണ്ടു കറുത്ത നിറത്തിൽ പിറന്നവൻ ആ ഭംഗിയാണെന്ന് പറഞ്ഞ പാഠപുസ്തകങ്ങളുടെ ഒരു ശേഷിപ്പുകളുണ്ട്.

തിരിച്ചു പോവം..
തിരുത്തി എഴുതാം..
ഭംഗിയേയും അഭംഗിയേയുമെല്ലാം..

         അകൽമഷ

അഗ്നി

ഇത്  പ്രകൃതിയുടെ നീതിയാണ്.
ചാരമാക്കപ്പെട്ട 
പിഞ്ചുടുലുകൾ തൻ
അകമിൽ പിറന്ന അഗ്നിയാണ്.
കരിഞ്ഞുണങ്ങിയ 
ഒലീവ് ചില്ലകൾക്ക്
കാലം കൊടുത്ത നീതിയുടെ 
പൂർത്തികരണമാണ്..

വംശവെറിക്കായ്
നിങ്ങൾ സമ്മാനിച്ച 
ആയുധങ്ങളും,
വിഷ മൊഴികളാൽ
നിങ്ങൾ പടത്തിയുയർത്തിയ
കപട വിലാപങ്ങളും
എല്ലാമിന്ന് നിങ്ങൾക്കു മേൽ
തീ ഗോളമായി
തിമിർത്തു പെയ്യുകയാണ്..
തടഞ്ഞു നിർത്താൻ
നിങ്ങൾ സമ്മാനിച്ച 
ആയുധങ്ങൾക്ക് 
കഴിയാത്ത വിധം 
കാലം കാർന്നു തിന്നുകയാണ്..
 
നിങ്ങൾക്കായി 
ആരും വിപ്ലവ ഗാനം 
അലപിക്കില്ല.
തെരുവോരങ്ങളിൽ 
കറുത്ത പതാകകൾ
ഉയരില്ല..

ആളി പടർന്ന 
തീഗോളങ്ങൾക്കകമിൽ 
കരിഞ്ഞുണങ്ങിയ 
ഉടലുകളില്ല..
പിഞ്ചു മേനികൾ തൻ 
വിലാപങ്ങളില്ല.!
ചിതറിത്തെറിച്ച 
റയ്ഹാൻ പുഷ്പങ്ങളില്ല..!
ഒടിഞ്ഞു കുത്തിയ 
ഒലീവ് മരങ്ങളില്ല..!
പിന്നെങ്ങനെ 
പ്രകൃതി നിങ്ങൾക്ക് 
തുണയായ് നിൽക്കും..

    

           അകൽമഷ

കുടിൽ

കുടിൽ 
യാ ഫുലാൻ,.

നോക്കൂ.
വഴി യാത്രികരെ 
പേടിപ്പെടുത്തിയ
കുടിലിനു മീതെ 
നീ നട്ട മുന്തിരി വള്ളികൾ
പടർന്നു കയറിയിരിക്കുന്നു..

ഭയന്ന് മിഴി തളർത്തിയ 
യാത്രക്കാരിന്ന് 
കുടിലിനുമീതെ തളിർത്ത 
മുന്തിരിയിലകളെ 
ആശ്ചര്യ പൂർവം നോക്കുന്നു..
അവർ മധുര മൊഴികളാൽ
അവയെ വർണ്ണിക്കുന്നു..
പ്രണയ പ്രതീകമെന്ന പോലെ 
കാമിതാക്കൾ
ആ കുടിലിൽ ചേർന്നിരിക്കുന്നു..

സഖേ,.
നീയൊരു വസന്തം തന്നെയാണ്.
പേടിപ്പെടുത്തിയ 
ആ വിജനമായ കൂടിലിനെ 
നീയെത്ര മനോഹരമായിട്ടാണ്
അലങ്കാരിച്ചത്..!
എത്ര സൂക്ഷ്മയിട്ടാണ് 
നീ അതിൽ വസന്തം നിറച്ചത്..!

യാ ഫുലാൻ,

ഈ മന്ദമാരുതൻ 
പറയുന്നത് നീ കേൾക്കുന്നില്ലെ..!!
ദ്രവിച്ചു ഉണങ്ങിയ ആ കുടിൽ 
എൻ്റെ ഹൃദയമായിരുന്നത്രെ,.
മുന്തിരിവള്ളികൾ 
നീ എന്നിലേക്കെറിഞ്ഞ പ്രണയമൊഴികളായിരുന്നത്രെ,.
പൂത്തുലഞ്ഞു 
പ്രണയം പരിണമിച്ചത് 
കഠിനമായ 
ഹൃദയത്തിലായിരുന്നത്രേ.

     അകൽമഷ

ഓർക്കിഡ്



യാ ഫുലാൻ,..

തകർക്കപ്പെട്ട 
മതിലുകൾക്കപ്പുറം
കോർക്കപ്പെട്ട 
കവാടത്തിനകമിൽ
ചേർക്കപ്പെടാതെ മൂടപ്പെട്ട 
ഇരു ഉടലുകൾ തൻ
വിലാപം നീ മറന്നുവോ,.

കവികൾ തൻ
കാൽപനികതയിൽ 
പ്രണയ പ്രതീകമാം
പൂക്കളായിരുന്നവർ.
ഋതുക്കൾ മറഞ്ഞിട്ടും
പൊഴിയാതെ 
ഭ്രാന്തമായി പൂത്തിരുന്ന
ഓർക്കിഡ് പുഷ്പങ്ങളുടെ 
വർണ്ണങ്ങളായിരുന്നവർ..

സഖേ,.
നീയോർക്കുന്നുണ്ടോ..!
ഉടലു കാർന്നു തിന്ന 
മണ്ണിലു പോലും 
പ്രണയം പടർത്തിയ അവരെ 
ഒരു വീഥിയുടെ
ഇരുവശങ്ങളിലെന്ന പോലെ 
കുഴി കുത്തി മൂടിയതാരാവും.
മതിലുകൾ കൊണ്ട് 
അവരെ വേർപ്പിരിച്ചതാരാവും..!

ഇന്നാ മതിലുകൾ 
തകർക്കപ്പെട്ടരിക്കുന്നു.
അവയ്ക്ക് മീതെ 
വസന്തം 
പടർന്നു കയറിയിരിക്കുന്നു.
ശ്മശാനങ്ങളില്ലാത്ത 
ഓർമ്മകളുടെ 
ശേഷിപ്പുകളെന്ന പോലെ
ഓർക്കിഡ് ചെടികൾ 
വീണ്ടും പൂത്തുലയുന്നു.

ഇന്നലെകളെ 
ഓർമ്മപ്പെടുത്തും വിധം 
ബെർലിൻ 
കവികളിലൊരാൾ
അവർക്കായി 
അനശ്വര പ്രണയകാവ്യം 
രചിക്കുന്നു.
അതിനകമിൽ 
അവർ പിന്നെയും 
പുനർജനിക്കുന്നു...

      അകൽമഷ

നമ്മേ കാത്തുനിൽക്കുന്നു



*നമ്മേ കാത്തുനിൽക്കുന്നു*


യാ ഫുലാൻ,.


ഇന്നീ ഞെരിഞ്ഞമർന്ന

കരിയിലകൾക്ക് മീതെ 

ഒരു ചെറു നാമ്പ് 

മുളപ്പൊട്ടിയിരിക്കുന്നു..


മഴമറന്നു വരണ്ടുണങ്ങിയ

ഈ തടാകത്തിൻ 

ഗർത്തങ്ങൾക്കു മീതെ 

ഒരു കാർമേഘം പെയ്യാൻ

വിതുമ്പി നിൽക്കുന്നു..


കരയകന്നു പിന്നോട്ടകന്ന

അലകളിന്നിതാ 

കരയിൽ ആഴ്ന്നിറങ്ങിയ

കൽ ഭിത്തികളിൽ 

ചിതറിത്തെറിക്കുന്നു..


ദേശാടനപ്പക്ഷികളും,

നീല ശലഭങ്ങളും,

കരിവണ്ടുകളും.

കാലം തെറ്റി തളിർത്തു തുടങ്ങിയ

ആ ചെറു വസന്ത കാലാത്തെ 

വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നു..


സഖേ,..


ഒരിക്കൽ കൂടി 

നീ ഇതുവഴി വരൂ..

ഇരുൾ പടർന്നു പന്തലിച്ച

ആ ചെറു വീഥിയിൽ 

ആരോ നമുക്കായ് 

ചെറു തിരിനാളം തെളിച്ചിരിക്കുന്നു..

അകലെ മതിലുകൾക്കപ്പുറം

വസന്തകാലം 

നമ്മേകാത്തു നിൽക്കുന്നു...


      അകൽമഷ

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...