നീല പൂക്കൾ




യാ ഫുലാൻ,. 

വരണ്ടുണങ്ങിയ മരുഭൂമിയിൽ 
കാലം തെറ്റി തളിർത്ത
വസന്തകാലമായിരുന്നു നീ ..

വരവേൽക്കാൻ ശലഭങ്ങളും,
ഭ്രമണം ചെയ്യാൻ 
വണ്ടുകളു മില്ലിതെ 
അർത്ഥ ശൂന്യമായി പൂത്ത 
പുഷ്പങ്ങളായിരുന്നു നീ..

വഴിയറിയാതെ അലഞ്ഞ 
ഖാഫില സംഘത്തിലെ കവികൾ 
മരുഭൂമിയെ വസന്തമാക്കിയ 
നിന്നെ കുറിച്ചിത 
വഴിയാത്രികരോട് 
വാചാലരാവുന്നു.

ആ വഴിയാത്രികർ
നിൻ്റെ പ്രിയപ്പെട്ട ദളങ്ങളെ 
മുടിയഴികളിൽ ചൂടുന്നു..
നീലനിറത്തിലുള്ള 
നിൻ്റെ ദളങ്ങൾ 
ഒരശിരീരി പോലെ
ആ നാട്ടിൻപുറങ്ങളിൽ 
പരക്കുന്നു..

കുന്നുകൾക്കപ്പുറം നിന്ന് 
മരു ഭൂമിയിൽ പടർന്ന 
നിലപ്പൂക്കളുടെ കഥ കേട്ട് 
ശലഭങ്ങളും വണ്ടുകളും 
നിന്നിലേക്ക് അടുക്കുന്നു..

അർത്ഥ ശൂന്യമായി 
കാലം തെറ്റി പൂത്ത 
നീയെന്ന പുഷ്പം
ഋതുവിൽ പുതു വസന്തകാലമായി കോർക്കപ്പെടുന്നു..

        അകൽമഷ

അനുരാഗി


*അനുരാഗി* 

യാ ഫുലാൻ,

പൊഴിഞ്ഞു വീണൊരാ 
മഞ്ഞിളം പൂക്കളാൽ 
ആരാണ് ചെറു ഹൃദയത്തിൻ 
ശിൽപം തീർത്തത്..? 
ദുരാത്മാക്കളുല്ലസിക്കുന്ന 
ശ്മശാനത്തിൽ 
കല്ലറയ്ക്കു മീതെ 
ആരാണ് ആ ഹൃദയം കൊണ്ട്
കല്ലറയെ വശ്യമായി അലങ്കരിച്ചത്..? 

പ്രിയപ്പെട്ടവളേ,..

ഈ നിശാഗന്ധികൾ 
പറയുന്നത് നീ കേൾക്കുന്നില്ലെ..?
പ്രണയം മരിച്ചു
വിരഹം പടർന്നു
ഹൃദയം തകർന്ന 
ഒരനുരാഗിയുടെ 
കല്ലറയ്ക്കു മീതെയാണ് 
അവരാ ഹൃദയം സ്ഥാപിച്ചതെന്ന്.

സഖേ,.

ഇന്നാ കല്ലറയ്ക്കു ചുറ്റിലും 
കോടമഞ്ഞുയർന്നിരിക്കുന്നു.
ആ ശ്മശാനമിന്ന് 
വർണ്ണപുഷ്പങ്ങളാൽ നിറഞ്ഞ 
ആരാമമായി പരിണമിച്ചിരിക്കുന്നു..

ഈ യാമിനിയുടെ ആഴങ്ങളിൽ 
ആ അനുരാഗി 
സ്നേഹഭാജനത്തിനായി 
പ്രണയ കാവ്യം രചിക്കുന്നു..
ആ പ്രണയ കാവ്യത്തിൽ 
മതിമറന്ന് നിശാഗന്ധി പൂക്കൾ 
വശ്യമായി സുഗന്ധം പരത്തുന്നു..
ഹൃദയത്തിനു മീതെ 
സ്ഥാപിക്കപ്പെട്ട മഞ്ഞിളം പൂക്കളേ
ചേർത്ത് പിടിച്ചയാൾ 
നിനവുകൾ നിറയ്ക്കുന്നു.
ആ നിനവുകൾ പടർന്നതിൽ പിന്നെ 
മഞ്ഞിളംപൂക്കൾ 
ചുവന്ന പ്രണയ പുഷ്പങ്ങളാൽ വരണമച്ചിരിക്കുന്നു..
അവളുടെ തിരിച്ചുവരവിനായി 
ആ ഹൃദയം വീണ്ടും 
മലർക്കെ തുറക്കപ്പെട്ടിരിക്കുന്നു..

       അകൽമഷ

അർദ്ധനാരിയുടെ ജൽപ്പനങ്ങൾ

യാ ഫുലാൻ,..

ഇനിയുമെത്ര ഉടലുകളെ 
ഞങ്ങൾ ബലി നൽകണം.! 
ഇനിയുമെത്ര വഴിയോരങ്ങളെ 
രക്തക്കറയാൽ
ഞങ്ങൾ ചുവപ്പിക്കണം..!
ഇനിയുമെത്ര റൈഹാൻ പുഷ്പങ്ങൾ നിങ്ങളാൽ 
തണ്ടൊടിഞ്ഞു തൂങ്ങണം..!
ഇനിയുമെത്ര ഒലീവ് മരങ്ങൾ 
ചാരമായി ഇവിടം 
പാറി പടരണം..! 

യാ ഫുലാൻ,

മണ്ണു തോണ്ടുന്ന 
ഈ അമേരിക്കൻ 
അർദ്ധനാരിയുടെ 
ജൽപ്പനങ്ങളെ ഭയന്നു പിന്നോട്ടില്ല..
ഇന്നിവിടം തളിർക്കുന്ന
ഒലിവ് ഇലകൾക്കു പോലും
ചുവപ്പ് നിറമാണ്.
ഇന്നിവിടം ആഞ്ഞു വീശുന്ന 
കാറ്റിൽ ഗദ്ഗദങ്ങൾ പോലും 
വിപ്ലവഗീതമാണ്..
ഖുദ്സ്,
വിമോചനത്തിനായി 
അലമുറയിടുന്ന തിരമാലയാണ്..
ഇവിടുന്ന് ഭയന്നൊരു 
പടിയിറക്കമില്ല..
മോചനം..! 
അല്ലെങ്കിൽ മരണം..!
ഇത് പൊഴിഞ്ഞ ഉടലുകൾക്ക് 
ഞങ്ങൾ കൊടുത്ത വാക്കാണ്..

    അകൽമഷ

അവനും മരിച്ചു







*അവനും മരിച്ചു*

ഇനിയെന്തിനു നിങ്ങളെൻ
വരികളെ ഭയക്കണം..!
അകതാരിൽ ഞാൻ നട്ട
വിപ്ലവത്തെ കരിക്കണം..? 
മനിതരിൽ പടരാൻ 
കൊതിച്ചൊരെൻ 
മൊഴികളെ വെറുക്കണം..?

അർത്ഥ ശൂന്യമാം 
വരികളാണിന്നെന്നിൽ.
ജീവനാംശമില്ല പിറന്ന
ചാപിള്ള പോൽ 
ചലനമറ്റ കവിതയാണെന്നുള്ളിൽ.

ഇനിയെൻ കവിതകൾക്ക് 
ഹേതുവായി 
ഒരു മുഷ്ടിയുമുയരില്ല..!!
ഇനി ഞാൻ കോറിക്കുറിച്ച
ചിതറിത്തെറിച്ച പിഞ്ചുടലുകൾ
തൻ വിലാപങ്ങൾക്ക് 
ഒരു മിഴികളും സാക്ഷ്യം വഹിക്കില്ല..!!

ഇനി നിങ്ങൾക്ക് 
ശാന്തമായുറങ്ങാം.
രക്ത കറകൾ നിറഞ്ഞ 
വഴിയോരങ്ങളെ കണ്ടില്ലെന്നു നടിക്കാം.
ഇനി നിങ്ങൾക്ക് 
സ്വൈര്യമായി വിഹരിക്കാം.

അവസാനത്തെ മനുഷ്യനും മരിച്ചു..!!
ഈ രാവിൽ 
ഞാനെൻ ചിന്തകളെ 
സ്വാർഥതയ്ക്ക് കീഴിൽ 
കുഴിക്കുത്തി മൂടി,.
ശേഷിച്ച കുഴിമാടത്തിനു മീതെ 
ഞാനാ വിപ്ലവം തുപ്പുന്ന,
നേരു മാത്രം പറഞ്ഞ 
എൻ തൂലികയും തറച്ചു.!!

ഇനിയെനിക്ക് നിങ്ങളെ പോൽ
ശാന്തമായി ഉറങ്ങണം..
പട്ടിണിപ്പാവങ്ങളെ 
കണ്ടില്ലെന്ന് നടിക്കണം,
പേടിപ്പെടുത്തുന്ന കരങ്ങളറ്റ
പിഞ്ചുടലുകളെ 
കിനാക്കളിൽ നിന്ന് പറച്ചെറിയണം..
ഉടയാടകൾക്ക് പുറമിൽ 
ഉടലു ബലി കൊടുത്ത 
പെൺമേനികൾക്കെതിരെ 
മുഖം തിരിച്ചു 
ഇരുട്ടിൻ മറവിൽ തിരിഞ്ഞു നോക്കണം..

അവസാനത്തെ മനുഷ്യനും മരിച്ചു 
ചിതയിൽ ചാരമായി
മൊഴികളും നിലച്ചു..
ഇനിയെന്തിനു നിങ്ങളെൻ
വരികളെ ഭയക്കണം..!!

      അകൽമഷ

നിറയേ പൂക്കളാണ്

*നിറയേ പൂക്കളാണ്*

യാ ഫുലാൻ 

അന്നെൻ ഹൃദയത്തിലേക്ക്
നീയെറിഞ്ഞ വസന്തകാലമിത
ഇന്നെൻന്നുടലിനു മീതെ 
ദളങ്ങൾ പൊഴിച്ചിരിക്കുന്നു..

അന്നു പടിയിറങ്ങിയ 
നിൻ പാദ മുദ്രകൾ 
പതിഞ്ഞിടങ്ങളിലെല്ലാം 
ചെറു മൊട്ടുകൾ വീണ്ടും
മുളപൊട്ടിയിരിക്കുന്നു..

ആ മൊട്ടുകളിൽ പരിണമിച്ച
പൂക്കളെല്ലാം 
എൻ്റെ മിഴികളെ മറയ്ക്കും വിധം 
എൻ്റെ മേൽ കുമിഞ്ഞു കൂടിയിരിക്കുന്നു..
എനിക്കു ചുറ്റിലും 
ശീത പാളികൾ
കോടമഞ്ഞുയർത്തിയിരിക്കുന്നു..

ഏ, ഹേമന്തങ്ങളേ,.

വഴിമറന്നകന്ന വസന്തകാലമിത
തിരികെയണഞ്ഞിരിക്കുന്നു.
പഴിപറഞ്ഞകന്ന അവളും
ഇന്നു വഴിവക്കിലെന്നെ 
കാത്തു നിൽക്കുന്നു..
മൊഴി മറന്ന ബെർലിൻ കവികളിത 
എനിക്കായ് പ്രണയകാവ്യം 
രചിക്കുന്നു..!!

യാ ഫുലാൻ,
വഴിവക്കിലെന്നെ
കാത്തു നിൽക്കുന്ന
പൂക്കളോടും 
മിഴിയിടരാതെ തിരികെയകന്നവളോടും
നീ മൊഴിഞ്ഞു കൊൾക.

" മിഴി തുറക്കാൻ കഴിയാത്തവിധം 
എൻ വർണ്ണങ്ങളിലാരോ
അന്ധകാരം ചൊരിഞ്ഞിരിക്കുന്നു.
മൊഴിയടർത്താൻ കഴിയാത്തവിധം 
എന്നധരങ്ങൾ മരണ ചങ്ങലയാൽ
മരവിച്ചിരിക്കുന്നു..
എന്നിരുന്നാലും.
അവസാനത്തെ നിനവിലും 
എനിക്ക് ചുറ്റിലും പൂക്കളാണ്..
അതിൽ നിറയേ പ്രണയവും..!!

         അകൽമഷ

പൊഴിഞ്ഞ പൂക്കൾ


*പൊഴിഞ്ഞ പൂക്കൾ*

ഏറെ പ്രിയപ്പെട്ടൊരെൻ 
പൂക്കളേ,.
വേനൽ പടർന്നതിൽ പിന്നെ
ദളങ്ങളടന്നു 
മണൽ കൂനകളെ പുണർന്ന 
വസന്തകാലത്തിനാത്മാക്കളേ,.

കഴിഞ്ഞ കാലത്തിൽ 
ചില്ലകളിൽ ഭ്രാന്തമായി 
പടർന്ന തളിരികളേ,.
ഇന്നീ പുലരിയിൽ 
അടർന്നു വീണു 
കാറ്റിലുലയുന്നൊരെൻ 
കരിയിലകളേ,..

വർണ്ണ ശോഭയിൽ 
മതിമറന്നു,
അഹന്തയി പുഞ്ചിരിച്ച 
നിങ്ങളെന്തേ,
കരിഞ്ഞുണങ്ങി കുമിഞ്ഞു കൂടി
പരിണമിച്ചതന്തേ,.

അഹന്തയിൽ പല്ലിളിച്ച
ഹരിത കാലത്തിനു 
കൂട്ടിരുന്ന പൂക്കളേ,..

ഇനിയും വസന്തം വരും
തളിരിലകളായി പിറവികൊള്ളാൻ
ചെറു നാമ്പുകൾ മുളയ്ക്കും.
കരിഞ്ഞ ചില്ലകളിൽ 
പൂക്കൾ പിന്നെയും 
ഭ്രാന്തമായി പൂക്കും.

പൊഴിഞ്ഞ നിങ്ങളോ,
കുമിഞ്ഞു മൂടിയ മണ്ണിൽ
ചതഞ്ഞരിഞ്ഞു തീരും..!!

        അകൽമഷ

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...