നിൻ്റെ കഥ



ആഴ്ന്നിറങ്ങിയ 
വേരുകളെല്ലാം
ഒരു ഇലഞ്ഞിമരമായി 
പരിണമിക്കട്ടെ..
ഓർമ്മകൾ തളിർക്കുമ്പോൾ 
അതങ്ങനെ
ഭ്രാന്തമായി പൂക്കട്ടെ..
പരിമണം പടർത്തി 
ചുറ്റിലും കാറ്റിനോട് 
നിൻറെ കഥ പറയട്ടെ..

നീലി പെണ്ണ്



     *കുപ്പിവള*


ഒരു കഥ ഞാൻ പറയാം..

ചിതറിത്തെറിച്ച 

കുപ്പിവളകളാൽ കോറികുറിച്ച 

താന്ന കേളുവിൽ പിറന്ന 

നീലിപ്പെണ്ണിൻ  

കഥ ഞാൻ പറയാം..


നുണക്കുഴികൾ,

കരിമഷി കണ്ണുകൾ,

കൃഷ്ണ മത്സ്യം 

തോൽക്കുമാ 

നിറത്തിൽ പിറന്ന 

മനോഹരിയാം

പിഞ്ച് പെണ്ണിൻ

കഥ ഞാൻ പറയാം..


അകലെ അകലെ 

ചേരൻ കുന്നിൽ 

കേമൻ തമ്പ്രാൻ

ചതച്ചെറിഞ്ഞ 

കുപ്പി വളകൾ തൻ 

കഥ ഞാൻ പറയാം..


താന്ന ജാതിയിൽ

കേളുതൻ 

ചോരയിൽ തളിർത്ത 

വിടരും മുൻപേ

ചതഞ്ഞരഞ്ഞ

ഒരു നീല പുഷ്പ്പത്തിൻ കഥ ഞാൻ പറയാം...


അകലമാവിൽ 

നഗ്നയായി അവൾ

തൂങ്ങിയാടിയപ്പോൾ.

കണ്ടുനിന്ന കൂട്ടരും 

കേട്ടറിഞ്ഞ തമ്പ്രാനും പറഞ്ഞത്രേ..

പുലയൻ പെണ്ണിന് കരിവളകൾ 

അതും കുപ്പിവളകൾ 

പിന്നെങ്ങനെ മരിക്കാതിരിക്കും.

ഗന്ധർവ്വ ശാപം

കാമദേവന്റെ 

ശാപം..

ശാപത്താൽ 

ഗന്ധർവ്വൻ കൊന്നതാണത്രേ..

കൂട്ടരും തമ്പ്രാനും സാക്ഷ്യം വഹിച്ചു..


താഴെത്തറയിൽ ചിതറിത്തെറിച്ച കുപ്പിവളകൾ തൻ ചില്ലു കഷ്ണത്തിൽ.

കോർന്നുമ കിടപ്പുണ്ട്

ഒരു വെളുത്ത മാംസം.

നടന്നകലുന്ന തമ്പ്രാൻ്റെ

ചുമരിൽ 

തറച്ചു കിടപ്പുണ്ടൊരു 

ചില്ലു കഷണം..


കണ്ടതില്ലാരും 

ആരാഞ്ഞതില്ലാരും 

ചത്തത് പുലയൻ കുഞ്ഞാണത്രേ..

കൊന്നത് ഗന്ധർവ്വനാണത്രേ..



      അകൽമഷ

നമ്മൾ

കനലായിരുന്നവ ചാരമാവും 

ആചാരത്തിൽ 

പതിയെ മരങ്ങളാവും

അതിൽ നിറയെ ഇലകളാവും...

ഇലകൾക്ക് ചുറ്റിലും 

പൂക്കളാകും..

അവയ്ക്ക് അരികിൽ 

ഞാനും 

നീയും 

നമ്മളാകും..

പടിയിറങ്ങിയവർ


പടിയിറങ്ങിയവർ..
പൊടിമണലിൽ കാലം മറച്ചവർ..
പഴി വാക്ക് ചൊന്ന് 
പടി ഇറങ്ങിയവർ..
തിരിച്ചുവരവില്ലാതെ 
തിരികെ നടന്നവർ..
മിച്ചം തന്നതെന്തേ,.
തിരിച്ചെടുക്കാത്തതെന്തേ
ഈ കോറുന്ന മുള്ളിൻ കനലോർമ്മകൾ,,.
മറന്നുവെച്ചതോ,..!!
അതോ ദിവ്യാസ്ത്രം പോൽ
നെയ്തു വിട്ടതോ..
കനലരിയും ബാക്കിയാം
ഈ ഓർമ്മകൾ..

    അകൽമഷ

കുപ്പിവള



     *കുപ്പിവള*

ഒരു കഥ ഞാൻ പറയാം..
ചിതറിത്തെറിച്ച 
കുപ്പിവളകളാൽ കോറികുറിച്ച 
താന്ന കേളുവിൽ പിറന്ന 
നീലിപ്പെണ്ണിൻ  
കഥ ഞാൻ പറയാം..

നുണക്കുഴികൾ,
കരിമഷി കണ്ണുകൾ,
കൃഷ്ണ മത്സ്യം 
തോൽക്കുമാ 
നിറത്തിൽ പിറന്ന 
മനോഹരിയാം
പിഞ്ച് പെണ്ണിൻ
കഥ ഞാൻ പറയാം..

അകലെ അകലെ 
ചേരൻ കുന്നിൽ 
കേമൻ തമ്പ്രാൻ
ചതച്ചെറിഞ്ഞ 
കുപ്പി വളകൾ തൻ 
കഥ ഞാൻ പറയാം..

താന്ന ജാതിയിൽ
കേളു തൻ 
ചോരയിൽ തളിർത്ത 
വിടരും മുൻപേ
ചതഞ്ഞരഞ്ഞ
ഒരു നീല പുഷ്പ്പത്തിൻ കഥ ഞാൻ പറയാം...

അകലമാവിൽ 
നഗ്നയായി അവൾ
തൂങ്ങിയാടിയപ്പോൾ.
കണ്ടുനിന്ന കൂട്ടരും 
കേട്ടറിഞ്ഞ തമ്പ്രാനും പറഞ്ഞത്രേ..
പുലയൻ പെണ്ണിന് കരിവളകൾ 
അതും കുപ്പിവളകൾ 
പിന്നെങ്ങനെ മരിക്കാതിരിക്കും.
ഗന്ധർവ്വ ശാപം
കാമദേവന്റെ 
ശാപം..
ശാപത്താൽ 
ഗന്ധർവ്വൻ കൊന്നതാണത്രേ..
കൂട്ടരും തമ്പ്രാനും സാക്ഷ്യം വഹിച്ചു..

താഴെത്തറയിൽ ചിതറിത്തെറിച്ച കുപ്പിവളകൾ തൻ ചില്ലു കഷ്ണത്തിൽ.
കോർന്നുമ കിടപ്പുണ്ട്
ഒരു വെളുത്ത മാംസം.
നടന്നകലുന്ന തമ്പ്രാൻ്റെ
ചുമരിൽ 
തറച്ചു കിടപ്പുണ്ടൊരു 
ചില്ലു കഷണം..

കണ്ടതില്ലാരും 
ആരാഞ്ഞതില്ലാരും 
ചത്തത് പുലയൻ കുഞ്ഞാണത്രേ..
കൊന്നത് ഗന്ധർവ്വനാണത്രേ..


      അകൽമഷ

ബാല്യം




മറവിയിൽ മറഞ്ഞ ബാല്യകാലത്തിലേക്കൊന്ന് 
തിരികെയകലണം..
പൊടി പിടിച്ച 
ആ നാലുവരി പുസ്തകത്തിൽ
കോർന്നൊട്ടിയ
ഒരിക്കലും പിരിയാത്ത
ആ മധ്യ പേജൊന്ന് 
നിർവത്തി നോക്കണം.

സൂര്യകിരണങ്ങൾ ഏറ്റില്ലെങ്കിലും മയിൽപീലികൾ 
പെറ്റു പെരുകില്ലെന്ന് 
സഹപാഠികളോടൊന്ന്
ഉറക്കെ പറയണം..

ക്ലാസ് മുറിയിലെ 
ബെഞ്ചുകളിൽ 
പേരുകളൊന്ന്
ആഴത്തിൽ കുത്തിക്കുറിക്കണം. 
മുൻ ബെഞ്ചിലെ
പുസ്തക പുഴുവിനോട് 
പിറക്കാൻ പോകുന്ന ഓർമ്മകളിൽ 
ആ പേരിൻ്റെ മൂല്യം വിലമതിക്കാനാവാത്തതാണെന്ന് 
പതുക്കെ പറയണം..

വരാന്തയ്ക്കരികിൽ നിന്ന് 
ആ ചോറ്റു പാത്രത്തിലേ
കഞ്ഞി
മതിവരുവോളും 
പിന്നെയും പിന്നെയും 
കുടിക്കണം..

കലപില കൂട്ടമണിയുടെ 
അകമ്പടിയോടെ 
പുറത്തേക്ക് കുദിക്കുന്ന 
ചെറു ബാല്യങ്ങളെ 
തടഞ്ഞു നിർത്തണം.

ഇനിയൊരിക്കലും
തിരികെ വരാൻ 
കഴിയില്ലെന്ന സത്യം 
അവരോട് പരസ്യമായി പറയണം.

ബാല്യമാണ് 
വസന്തമെന്ന് സഹപാഠികളെ 
ഒരിക്കൽ കൂടി ഓർമിപ്പിക്കണം..

വർത്തമാനകാലത്തിലേക്ക് 
തിരികെ വരാതെ, 
ഭൂതകാലത്തിൽ 
ആ വരാന്ത തിണ്ണയിൽ 
ഒരിക്കലും ഉണരാതെ എനിക്കവിടം അസ്തമിക്കണം..

എന്തിനും 
ഏതിനും കാലമേ നീയൊന്ന് തിരിച്ചു കറങ്ങിയിരുന്നെങ്കിൽ..

         അകൽമഷ

ഗാസ



ഗാസ

ഇന്നീ പുലരിയിൽ
വരണ്ട അധരങ്ങളും
ചുങ്ങിചുളിഞ്ഞൊട്ടിയ വയറുമായി 
പൊഴിഞ്ഞവീണ ഉടലുകളെ 
നിങ്ങൾക്ക് നേരുന്നിതാ ഒരു നിത്യശാന്തി...

ഒലിവ് മരങ്ങൾതൻ
ചില്ലകളെ ചുവപ്പിച്ച ചലനമറ്റ മേനികളെ,..
ഇനിയും നിറവേറ്റാൻ കഴിയാത്ത 
ആഗ്രഹങ്ങളാണേ,
മൈലാഞ്ചി ഇലകളിൽ 
പടർന്നു കയറി അവയെ
ചുവപ്പിച്ചത്..?

ഹോ,
കവികളുടെ വിലാപമേ,..
ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയാതെ മരിച്ചവരാണെത്ര ദുരാത്മാക്കളായി പുനർജനികാറ്..

എങ്കിൽ,..
ഏറ്റവും വലിയ ശ്മശാനം അതിന്ന് ഗാസയാണ്..
ഏറ്റവും അധികം ദുരാത്മാക്കളുറങ്ങുന്നതും ആ മണ്ണിനടിയിലാണ്..🌺🖤

    അകൽമഷ

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...