ഖുദ്സ്




യാ, ഖുദ്സ്

എത്ര കാരിരുമ്പുകൾ കൊണ്ട്
നിനക്കു ചുറ്റുമവർ 
വേലികൾ കെട്ടിയാലും,

അരുവികളിലെല്ലാം
ചിതറിത്തെറിച്ച 
ഞങ്ങളുടെ ചുടു രക്തം
ചാലിട്ടൊഴുകിയാലും

പിഞ്ചുടലുകളെ പിഴുതെറിഞ്ഞ് 
വഴിയോരങ്ങൾ പോലും 
അവർ ശ്മശാനങ്ങളാക്കിയാലും,

യാമങ്ങളകലേക്ക് ഞങ്ങളെ
പറിച്ചെടുത്ത്
ശ്മശാനങ്ങളിൽ കുഴിക്കുത്തി 
മൂടിയാലും.

ഒടിഞ്ഞ കാൽപാദങ്ങൾക്ക് പകരം 
ചിറകുകൾ വിടർത്തി 
മേഘം പാളയങ്ങൾ പിളർത്തി
ഞാങ്ങൾ നിന്നിലേക്ക്
അണയുക തന്നെ ചെയ്യും.

അന്ന് 
അമേരിക്കൻ പടക്കപ്പുകൾക്കൊ,
അയൺ ഡോമുകൾക്കൊ, 
ഞങ്ങളുടെ ഗദ്ഗദനങ്ങളെ പോലും
തടഞ്ഞു നിർത്താൻ കഴിയില്ല,

മോചനം എന്നൊരു വാക്കിന് 
പ്രസക്തിയുണ്ടെങ്കിൽ 
അത് നിനക്കു മാത്രം
അവകാശപ്പെട്ടതാണ്.

ه‍ى مقبرة اليه‍ود
ഇസ്രായേൽ അത്
സയണിസ്റ്റുകളുടെ 
ശവപ്പറമ്പാണ്..

      അകൽമഷ 

വച്ചാത്തി





*വച്ചാത്തി*

മറന്നുവോ നിങ്ങൾ വച്ചാത്തിയെ..?
ഉടയാടകൾ കീറിപ്പറിഞ്ഞ
പെൺ മേനികളെ,
ഉടലു വെടിഞ്ഞ അനവധി
ഉയിരുകളെ,
ജാതീയത പുലമ്പി വൃക്ഷത്തണലിൽ
നഗ്നരാക്കപ്പെട്ട ദളിതരെ,.

അന്നവർ കണ്ട കിനാക്കൾ
പൂവണിഞ്ഞിരിക്കുകയാണ്.
പൊടിഞ്ഞ രക്ത തുള്ളികൾ
നിശ്വാസത്തിൽ പോലും വിപ്ലവം
കോറിയെറിഞ്ഞിരിക്കുകയാണ്.
അവരുടെ ഗദ്ഗദനങ്ങൾ പോലും
കൊടുങ്കാറ്റിൻ്റെ അട്ടഹാസമായി 
പുനർജനിച്ചിരിക്കുകയാണ്.

കാലം പോലും 
അയിത്തം കൽപ്പിച്ചപ്പോൾ 
കൂട്ടിരുന്ന രക്ത പതാക
ഇന്ന് നീതിയുടെ തെരുവോരങ്ങളിലേക്ക് 
അവരെ കൈപിടിച്ച് ഉയർത്തിയിരുന്നു.
അന്നു ദളിതൻ്റെ രക്ത മെന്നു ചൊന്ന്
മുഖം ചുളിച്ച മണലാരുണ്യങ്ങൾ പോലും.
ഇന്നു രക്ത പുഷ്പങ്ങൾ നിറഞ്ഞ
ആരാമങ്ങളായി പുനർജനിച്ചിരിക്കുന്നു.

ഇനിയവർക്ക് സ്വതന്ത്രമായി വിഹരിക്കാം,
തൊട്ടാൽ അയിത്തമാവുന്ന
ദൈവ ശിലകൾക്കുമുന്നിൽ
ശിരസ്സു കുനിക്കാതെ
നിവർന്നു നിൽക്കാം.
ഒരു ജാതിക്കും 
മർദ്ദനങ്ങൾക്കും
ഇന്നവരെ തളയ്ക്കാനാവില്ല.
അവരറിയുന്നു.
കൈകൾ കൂപ്പാനുള്ളതല്ല..!
മുഷ്ടി ചുരുട്ടാനുള്ളതാണെന്ന്..

       അകൽമഷ

ഖുദ്സിൻ്റെ പോരാളികൾ






*ഖുദ്സിൻ്റെ പോരാളികൾ*

പ്രതികരണമെങ്ങനെ പ്രതികാരമാവും..!!

നിങ്ങൾ അനീതിയുടെ
മുൾ വേലികളാൽ മറച്ചു കെട്ടിയ വഴിയോരങ്ങളും,
വംശ വെറി പൂണ്ട പാദങ്ങളാൽ 
മലിനമാക്കിയ തടാകങ്ങളും,
ചുടു രക്തം തളം കെട്ടിയതിൽ പിന്നെ
കരിഞ്ഞുണങ്ങിയ 
ഒലീവ് മരങ്ങളും,
ബലഹീനത മുതലെടുത്ത്
കയ്യേറിയ ഞങ്ങളുടെ കുടിലുകളും, 
ഒരു നാൾ ഞങ്ങൾ തിരിച്ചു പിടിക്കുക 
തന്നെ ചെയ്യും.

അന്ന് അനീതിക്കെതിരെയുള്ള
കാഹളം മുഴങ്ങും,
മലനിരകളിൽ നിന്ന് ദൈവത്തിന്റെ പോരാളികൾ മണ്ണിലിറങ്ങും.
ഉള്ളി ലുറങ്ങിയ വിപ്ലവം
മണ്ണിലുദിക്കും.

പാലസ്തീനിൻ്റെ മണ്ണിൽ 
പൊടി പടലങ്ങളുയരും,
കുതിരകൾ കുളമ്പിട്ടടിക്കും.
കറുത്ത പതാകകൾ ഉദയ സൂര്യനെ 
മറയ്ക്കും..
ഞങ്ങളെറിയുന്ന 
ഓരോ കല്ല് കഷ്ണങ്ങളും
തീ ജ്വാലയായ് നിങ്ങൾക്കു മേൽ 
ആർത്തു പെയ്യും.
നിങ്ങളുടെ മേഘ പാളയങ്ങൾ തകർത്ത്
അവ മണ്ണിലിറങ്ങും.
അവസാനത്തെ വംശ വെറിയും 
അവിടം അസ്തമിക്കും.

പിന്നീട് ഒലീവു മരങ്ങൾ 
തളിർത്തു നിൽക്കും.
നീരുറവകൾ ചാലിട്ടൊഴുകും.
മല നിരകളിൽ ഓർക്കിഡ് ചെടികൾ
പൂത്തുലയും.
ഇസ്രയേൽ അതിൻ്റെ
അവകാശികളിലേക്ക് 
അലിഞ്ഞു ചേരും.

        അകൽമഷ

ഉയിർത്തെഴുന്നേൽപ്പ്

    *ഉയിർത്തെഴുന്നേൽപ്പ്*

കൊട്ടിയടച്ച ഹൃദയങ്ങളേ,
ജാതീയത പുലമ്പി
പിഞ്ചുടലുകളെ മുറിച്ച മൂടന്മാരേ,
ഇനിയും മൃത്യുവരിക്കാത്ത 
വികൃത പുരാണങ്ങളെ,

കൊന്നു തള്ളിയ ഓരോ ഉടലിനും
നിങ്ങൾ കണക്കു വച്ചോളൂ.
പിഴുതെറിഞ്ഞ ഓരോ 
പിഞ്ചു മേനികളുടെ മുഖങ്ങളും
നിങ്ങളോർത്തു വച്ചോളൂ.

എൻ്റെ ഹൃദയത്തിലേക്ക് 
നിങ്ങളായിന്നിറക്കിയ കഠാരയും
കരങ്ങളിലേക്ക് തറച്ചു കയറ്റിയ
അസ്ത്രങ്ങളും 
ബലമായി തന്നെ ഉറപ്പിച്ചു വച്ചോളൂ.

ദിനരാത്രങ്ങൾ കഴിഞ്ഞു
അവ തുരുമ്പെടുത്താൽ 
ഞാൻ ഒരിക്കൽ കൂടി 
തിരിച്ചു വരും.

അന്നെന്റെ പാദങ്ങൾ പതിഞ്ഞിടത്ത് 
നെറികേടിനെതിരെയുള്ള 
കാഹളം മുഴങ്ങും.
തളർന്നു തുടങ്ങിയ മുഷ്ടികളെല്ലാം
അന്നുയർന്നു പൊന്തും.

കൊടുങ്കാറ്റ് വീശും.
മേഘങ്ങളെനിക്ക് മറ പിടിക്കും.
തൂലിക ഞാൻ വെടിയും.

പിന്നീട് അഹിംസക്ക് പ്രസക്തിയില്ല.
പുരാണങ്ങൾ പറഞ്ഞ 
കൽക്കിയും മഹ്ദിയും 
എല്ലാം ഞാനായി മാറും.

നിങ്ങൾ പിഴുതെറിഞ്ഞ ഓരോ
റൈഹാൻ പുഷ്പ്പങ്ങൾക്കും 
ഞാൻ കണക്കു ചോദിക്കും.
പട്ടിണി പാവങ്ങൾക്കു മേൽ 
കെട്ടിയുയർത്തിയ 
ലോഹ ശിലകളെയും 
മനുഷ്യൻ തൊട്ടാൽ അയ്ത്തമാവുന്ന
ദൈവ ശിലകളെയും 
ഞാൻ തകർത്തെറിയും.
വിശന്നു മരിച്ച ആത്മാക്കൾക്ക് 
ശാന്തി ലഭിക്കും വരെ 
ഞാൻ സംഹാരമാടും.

മോക്ഷം ലഭിച്ച ആത്മാക്കൾ 
എനിക്ക് കൂട്ടു വരും.
ശേഷിച്ച വികൃത ചിന്തകളും
മറയുന്നത് വരെ 
കൊടുങ്കാറ്റ് ആഞ്ഞുവീശും
അന്ന് നെറികേടിനെതിരെയുള്ള
അവസാനത്തെ
ചരമ ഗീതം ഞാൻ കുറിക്കും..

       അകൽമഷ

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...