നിനക്കു മുന്നേ








നിനക്കുമുന്നേ,

നിനക്കുമുന്നെ  ഞാൻ മരിച്ചിരിക്കുന്നു
പഴി വാക്കുകളാൽ നീയെൻ 
ഹൃദയത്തെ കോറി വലിച്ചിരിക്കുന്നു.
അതിൽ പിറവി കൊണ്ടൊരീ 
വൃണത്തിനാൽ പ്രണയം ഒഴുകി പോയിരിക്കുന്നു.
അതിൽ പിന്നെ എൻ ഹൃദ്യമിന്ന്
മഹാ ഗർത്തമായി പിറന്നിരിക്കുന്നു.

വിതുമ്പി വന്ന 
മഴ മേഘങ്ങളും എന്നിൽ നിന്ന്
വിട ചൊന്നിരിക്കുന്നു.
മറഞ്ഞു വന്ന ഋതുക്കളും 
ഇന്നകന്നിരിക്കുന്നു.
പഴി വാക്കുചൊന്ന് അവളും 
പടിയിറങ്ങി തിരികെ പോയിരിക്കുന്നു.
അതിൽ പിന്നെ വസന്തവും 
വാടി പൊഴിഞ്ഞിരിക്കുന്നു.
പൂക്കൾ പൊഴിഞ്ഞ എൻ ഹൃദ്യമിന്ന്
വസന്തം മരിച്ച മരുഭൂമിയായ് 
പിറന്നിരിക്കുന്നു.
അതിൽ പിന്നെ എന്നിൽ
പ്രണയം മരിച്ചു 
വിരഹം ഭ്രാന്തമായി
തളിർത്തിരിക്കുന്നു..

         അകൽമഷ

ചെമ്പകം






പൊഴിഞ്ഞു വീണ 
ചെമ്പക പൂക്കളേ,


ഇരുൾ മൂടിയ ആ വിജന വീഥിയിൽ
എൻ പ്രേമ ഭാജനം 
ഇന്നും അതുവഴി വരാറുണ്ടോ..? 

ദളങ്ങളൊടിഞ്ഞു
മണ്ണിലലിഞ്ഞു തുടങ്ങിയ
നിങ്ങളെ അവൻ 
വാർദ്ധക്യം പടർന്നു തുടങ്ങിയ
കരങ്ങളാൽ കോരിയെടുക്കാറുണ്ടോ..? 

നിങ്ങളുടെ ഗന്ധം ആവോളം ആസ്വദിച്ച്
ചെമ്പക പൂവിൻ സുഗന്ധമായിരുന്നു 
എൻ മുടിയിഴകൾക്കെന്നവൻ 
വിതുമ്പി പറയാറുണ്ടോ..? 

പരിമളം പരത്തുന്ന പൂക്കളേ,

അവൻ്റെ നാസികയിലൂടെ 
പടർന്നു കയറി 
അവൻ്റെ ഹൃദയ കോവിലിൽ നിന്ന് 
ഞാനെന്ന ഓർമ്മകളെ 
നിങ്ങളൊന്നു മായ്ച്ചുകളയുമോ..? 
ഇത്ര തീവ്രമാം വിധം
എന്നോർമ്മകളവനിൽ പടർന്നു കിടക്കുന്നിടത്തോളം
തളർന്നു തുടങ്ങിയാലും അവന്
ഉടലിൽ നിന്നൊരു മോചനം ലഭ്യമല്ല,..
അവനണഞ്ഞില്ലെങ്കിൽ
ഈ സ്വർഗ്ഗ രാജ്യം പോലും 
എനിക്ക് തടവറയാണ്..
തടാകങ്ങൾ പോലും 
എനിക്ക് ഗർത്തങ്ങളാണ്..
മലർവാടി പോലും 
എനിക്ക് മരുഭൂമിയാണ് 

ചേർന്നിരിക്കാൻ അവനില്ലെങ്കിൽ 
ഇവിടെ എല്ലാം വിരൂപമാണ്...


       അകൽമഷ 

ഗുരു

 ഗുരു


കലാലയങ്ങളെ കൊന്നു നിങ്ങളിന്ന്

കലാപ പൂരിതമാക്കി നിങ്ങളിന്ന്.

കനിവ് ചൊരിയേണ്ട ഗുരുവിൻ 

നയനങ്ങളിന്ന്

കനലെരിയുന്ന അസ്ത്രങ്ങൾ

തൊടുത്തിടുന്നു ഇന്ന്.


മതവെറി മനിലമെന്ന് മൊഴിയേണ്ട

നിങ്ങളിന്ന് 

മതവെറിയിലകപ്പെട്ട് 

മനിതനെ മറക്കുന്നുയിന്ന്.

ചേർന്നിരുന്ന പിഞ്ചു ഹൃദയങ്ങളെ

നിങ്ങളിന്ന്

മാറ്റി നിർത്തുന്നു അയ്ത്തമെന്നു ചൊന്ന്

പല ചേരിയിലേക്കിന്ന്.


മനിത മനമിൻ പ്രഭയിൽ തിളങ്ങിയ

ഗുരുവിൻ ഹൃദ്യമിന്ന്

മനില ചിന്തകളിലകപ്പെട്ട്

ഇരുട്ടിലേക്ക് മറയുന്നുയിന്ന്.

അറിവു തിരഞ്ഞ പിഞ്ചു വദനങ്ങളെ

നിങ്ങളിന്ന്

പിഴുതെറിയുന്നു കുലത്തിനു

മഹിമയില്ലെന്നു ചൊന്ന്.


മത മൈത്രി വളർത്തേണ്ട

ഗുരുകുലങ്ങളിന്ന് 

മതവെറിയിൻ അട്ടഹാസങ്ങളുയരുന്ന

രണാങ്കരങ്ങളിന്ന്.


തിരികെ വരില്ല മനുഷ്യത്വം നിറഞ്ഞ

ഗുരുകുലങ്ങളിന്ന്

മരിച്ചിരിക്കുന്നു മനമിൽ മനുഷ്യത്വമിന്ന്..


        അകൽമഷ


ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...