വേഴാമ്പൽ
പ്രിയപ്പെട്ടവളേ,..
വിജനമായ ദ്വീപിൽ
വഴി മറന്നെത്തിയ
ആ വേഴാമ്പൽ
നമ്മോട് പറഞ്ഞ കഥ
നീയോർക്കുന്നില്ലെ..?
എത്ര മനോഹരമായിരുന്നു
അവരുടെ പ്രണയം.
ഇണയകന്നൽ പിന്നീട്
അവയ്ക്ക് നിലനിൽപ്പില്ലത്രേ,
കൂട് വിട്ട് കൂടു മാറി
പറന്നകലുന്ന
ദേശാടന പക്ഷികളിൽ നിന്നെല്ലാം
വിപരീതരായിരുന്നവർ.
കവികൾ പറയാൻ മറന്ന,
പ്രണയ കഥകളിൽ
പിറക്കാതെ പോയ
ഉടലുകളായിരുന്നവർ.
തിരികെ അണയാത്ത
ഇണയെ ഓർത്ത്
കുടിലിലിരുന്ന് ഉയിര് വെടിഞ്ഞ
ആ വേഴാമ്പലിൻ്റെ പ്രണയ കഥ
നീ ഓർക്കുന്നില്ലേ..?
അവർ അന്യോന്യം
പറഞ്ഞിരുന്നത്രേ,
നീയില്ലെങ്കിൽ ഞാനില്ലെന്ന്,
നിൻ്റെ അഭാവത്തിൽ
എനിക്കൊരു പ്രണയമില്ലെന്ന്..
വഴി മറന്നവളേ,
എനിക്കിന്ന് നിന്നെ
അങ്ങനെ വിളിക്കുന്നതിലാണ് പ്രിയം..
പ്രിയപ്പെട്ട വഴികളെല്ലാം
നീ മറന്നിരിക്കുന്നു..
നാമെങ്ങനെ അന്യരായി,..
നാം സല്ലാപിച്ചിരുന്ന
ആ വാക തോപ്പുകൾ
നീ മറന്നതാണോ..?
അതോ നിന്നിൽ നിന്ന്
ആ ഓർമ്മകൾ മരിച്ചതാണോ..?
കൂട് വിട്ട് കൂടു മാറിയ
ദേശാടന പക്ഷിയെ
പോലെയായിരുന്നു നീ,
നനക്കിന്ന് പുതിയ കുടിലുകളുണ്ട്.
നിന്നോട് സല്ലപിക്കാൻ
ദേശാടന പക്ഷികളുണ്ട്.
ഞാനോ..
ഓരു വേഴാമ്പലും.
ഞാനിന്നും ആ വാകത്തോപ്പിൽ
കൊഴിഞ്ഞു വീഴുന്ന
ഗുൽമോഹർ പൂക്കൾക്ക് നടുവിൽ
ഇന്നലെകളെ പുണർന്നു
നിശ്ചലനായി അവിടെ തന്നെയുണ്ട്..
വഴി മറന്നവളേ
നീയോർക്കുന്നില്ലെ..
ഇണയകന്നാൽ
പീന്നീട് വേഴാമ്പൽ
ഉടൽ മണ്ണിലലിയും വരെ
പറന്നകലാറില്ലത്രേ,..
അകൽമഷ
No comments:
Post a Comment